Saturday, October 8, 2011

പ്രാര്‍ത്ഥന

ഓര്‍മകള്‍ക്ക് ഗ്രാമത്തിന്റെ പച്ചവര്‍ണമാണ്.
പിച്ചവെച്ച വഴികളില്‍ വിശ്വാസത്തിന്റെ ചുമപ്പു ബിംബം.
നഷ്‌ട സ്മ്രിതികളില്‍ പ്രേയസിയുടെ ചുടു ചുമ്പനതിന്റെ കറുത്ത വേദന..
കുറച്ചു ദിവങ്ങല്‍ക്കുമുന്പു,  ചര്‍ച്ച വേദിയില്‍ സംവധിക്കപെട്ട, പ്രാര്‍ത്ഥന .
ആ  ഒരു ചിന്തയില്‍ നിന്നും ആണ്, ഈ  കുറിപ്പ്, ഇവിടെ കുറിച്ചിടുന്നത് .


******************************************************************

66KV സബ്സ്ടഷന് അരികിലെ  പറമ്പില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന മുത്തശി ഇലഞ്ഞി മരത്തിന്റെ  ചുവട്ടില്‍,
പൊഴിഞ്ഞു വീണു കിടക്കുന്ന എലിഞ്ഞി പഴവും പറക്കി, സൊറ പറഞ്ഞു, കളിച്ചു,സ്കൂളിലേക്ക് പോയ്കൊണ്ടിരുന്ന കാലം.
നടവഴിയിലെ  പൊട്ടിപൊളിഞ്ഞ ആ പഴയ കലുങ്ങിന്റെ മുകളിലൂടെ നടന്നു പോകുംപോഴാവും അവിടെ എവിടെയെങ്കിലും ഒറ്റ മൈന ഇരിക്കുന്നത് കാണുന്നത്.
ഒറ്റമൈനയെ കാണുന്നത് ദോശമാണത്രേ.
അന്നത്തെ ദിവസം സാറിന്റെ കൈയില്‍ നിന്നും അടി കിട്ടും.
ഉടനെ തന്നെ വലതു കൈ , പകുതി അടച്ച കണ്ണിനുമേലെ  അമര്തും.
അപ്പോള്‍ ഒരു ത്രീമാന രൂപം പോലെ ആ ഒറ്റമൈനയെ രണ്ടായി കാണും.
രണ്ടു മൈനകളെ കാണുന്നത് ആയിരുന്നു  പുണ്യവും ദൈവീകവും.

നടവരമ്പ് വക്കത്തെ കൈതചെടിയുടെ ഇളം ഇലകളുടെ
തുമ്പുകള്‍ തമ്മില്‍ കെട്ടിയിടും. അല്ലെങ്കില്‍, ഒരിലയുടെ മാത്രം തുമ്പു  കെട്ടിയിട്ടു അതില്‍ തുപ്പല്‍ പരത്തും.
അങ്ങനെ ആകുമ്പോള്‍ അടി കിട്ടില്ലന്നു കുട്ടിപ്രമാണം.
കൂട്ടുകാരുമൊന്നിച്ചു നടന്നുപോകുമ്പോള്‍, കുറുകെ ചാടുന്ന പൂച്ചക്കും പഴി ഉറപ്പായിരുന്നു.
അത് പോയ വഴിയില്‍ രണ്ടോ മൂന്നോ കല്ലുകള്‍ വാരി എറിഞ്ഞതിന് ശേഷമേ
ഞങ്ങളുടെ യാത്ര തുടരുക ഉള്ളു...


കണക്കു മാഷിന്റെ ചോത്യം ചെയ്യലുകളില്‍ നിന്നും രക്ഷപെടാം...
ഹോംവര്‍ക്ക്‌  ചെയ്തോ എന്ന് ആരും ചോതിക്കില്ല.
മൈനക്കും കൈത മുള്‍ ചെടിക്കും  ദിവ്യത്വം നല്‍കിയ കുട്ടിക്കാലം .
പേടിയില്‍ നിന്നും പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനകള്‍ എല്ലാം പേടിയില്‍ നിന്നും ഉണ്ടായതാണോ?
ഞാന്‍ നിന്നെ ആശ്രയിക്കുന്നത്, നിന്നെ ഞാന്‍ ഭയക്കുന്നതുകൊണ്ടാണോ?
പ്രാര്‍ത്ഥിച്ചു....
ഒറ്റമൈനയെ കാണാതിരിക്കുവാന്‍ ...
പൂച്ച കുറുക്കു ചാടുവാതിരിക്കാന്‍  വേണ്ടി...

കീറ്റലുകള്‍ വീഴാത്ത തുളസിയില ആയിരുന്നു അന്നത്തെ ജോത്സ്യന്‍.
സാറ്  ഇന്ന് വരുമോ എന്ന് അറിയുവാനും, അടി കിട്ടുമോ എന്നറിയുവാനും
പരീക്ഷ ജയിക്കുമോ എന്നറിയുവാനും ഒക്കെ തുളസിയില്‍ ഇട്ടു നോക്കും.
എന്തിനേറെ, എനിക്ക് അവളോട്‌ തോന്നിയ ആദ്യത്തെ ഇഷ്ടം പോലും,
തുളസിയിലയോട് ചോതിച്ചിട്ടുണ്ട്.

സത്യം മാത്രം പറയുന്നവരും നമുക്ക് നന്മകള്‍ മാത്രം ചെയ്യുന്ന
ആരോ ഒരാളാണ്  ദൈവം എന്നതായിരുന്നു കുട്ടികാലത്തെ വിശ്വാസം.


ഉത്സവ എഴുന്നള്ളത്
************************************
ചമയവിളക്കു
രണ്ടാളുകള്‍ ചുമലില്‍ ഏന്തുന്ന ജീവത.
മുത്തുകള്‍ കോര്‍ത്ത ചുമന്ന പട്ടു ഉടുപിച്ചു ഭംഗിയാക്കിയിട്ടുണ്ടാവും..
പല നിറങ്ങളിലുള്ള പൂവുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ മാലകള്‍ കൊണ്ട് അത് അലങ്കരിച്ചിരിക്കും.
ക്ഷേത്രത്തിലെ സ്വയംഭൂ ആയ ദേവി വിഗ്രഹത്തില്‍ നിന്നും ആവാഹിക്കുന്ന ചൈതന്യം
ആ ജീവതയിലേക്ക് പകരും.
നിരന്നു നില്‍ക്കുന്ന ചെണ്ടക്കാരുടെ മേളവും താളവും ഉയരുമ്പോള്‍..
ജീവത ഉറഞ്ഞു തുള്ളാന്‍ തുടങ്ങും. ഒപ്പം വെളിച്ചപാടും.
ചുമന്ന പട്ടുടുത്തു, വളകളണിഞ്ഞു,വളഞ്ഞിരിക്കുന്ന ഉടവാളുമായി
വെളിച്ചപാട്, അമ്പലം ചുറ്റി ഇറങ്ങി വരുമ്പോള്‍, കൊറ്റന്‍കുളങ്ങര  ദേവി നാടുകാണാന്‍ ഇറങ്ങുന്നു എന്ന സങ്കല്പമാണ്.
പ്രാര്‍ത്ഥനകള്‍ മുഴുവന്‍ പരീക്ഷ ജയിക്കണേ എന്ന് മാത്രം ആയിരുന്നു.
അതിനു വേണ്ടി,  മീനമാസത്തിലെ ഉത്സവതിന്നാല്‍    പെണ്‍വേഷം കെട്ടി   ചമയവിളക്കു എടുക്കുമായിരുന്നു.

എന്റെ പ്രാര്‍ത്ഥനയില്‍ ഉള്ള ദൈവത്തിന്  പട്ടുടുത്ത, പൂവ് ചൂടിയ സുന്ദരിയായ ഒരുസ്ത്രീയുടെ രൂപം നല്‍കിയത്
വെട്ടികാടന്‍ മുതലാളി ആയിരുന്നു.
ടാക്സി ഡ്രൈവര്‍ ആയിരുന്ന വെട്ടികാടന്‍ മുതലാളി, ഓട്ടവും കഴിഞ്ഞു, രാത്രിയില്‍, വീട്ടിലേക്കു വരുമ്പോഴാണ്
അമ്പലത്തിനു മുന്നിലെ അരയാലിനു അപ്പുറം, ചേതോഹരമായ ഒരു സ്ത്രീ രൂപം കാണുന്നത്.
പാദത്തോളം  തൊട്ടുകിടക്കുന്ന നീണ്ടു അഴിച്ചിട്ട  മുടി....
അതില്‍  ഭംഗിയായി മുല്ല മാലകള്‍ കോര്തിരിക്കുന്നു...
ചുമന്ന പട്ടില്‍  പുതഞ്ഞ ദേഹം...
വെട്ടികാടന്‍ മുതലാളിയിലെ പുരുഷന്‍, ആ സ്ത്രീ രൂപത്തെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും,
അപ്പോള്‍ തന്നെ, ആ സ്ത്രീ,ക്ഷേത്രതിനുള്ളിലേക്ക് കയറി പോയി എന്നും അമ്മുമ്മ പറഞ്ഞു തന്ന ജീവനുള്ള കഥ.
ബോധരഹിതനായ മുതലാളിയെ ആരോ എങ്ങനെയോ വീട്ടില്‍ എത്തിച്ചു.
പക്ഷേന്കിലും, തൊട്ടടുത്ത വര്ഷം മുതല്‍, തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം, ക്ഷേത്രത്തിലെ ആണ്ടു ഉത്സവത്തിലെ
ഒരു ദിവസത്തിനായി മാറ്റിവെച്ചു.അങ്ങനെ പതിനഞ്ചു ദിവസത്തോളം നീളുന്ന ഉത്സവത്തിന്റെ ഒമ്പതാം ഉത്സവം ഇപ്പോഴും
വെട്ടികാടന്‍ മുതലാളിയുടെ കുടുമ്പം ഗംഭീരമായി നടത്തിപോരുന്നു.

താള മേളങ്ങളുടെ മൂര്ധന്യതയില്‍ ...
ഭസ്മത്തിന്റെ ഗന്ധമുള്ള കാറ്റില്‍...
ചന്ദനത്തിരി എരിയുന്ന രാവില്‍,
ചിരാതുകള്‍ കത്തുന്ന പ്രഭയില്‍ ...
ജീവത ഉറഞ്ഞു തുള്ളും.ദേവി,നിരന്നു നില്‍ക്കുന്ന ചമയവിളക്കുകള്‍  കണ്ടു സന്തോഷിക്കും...
നീരാട്ട് കടവിലേക്ക് തുള്ളി ഇറങ്ങി  ചെന്ന്  വെളിച്ചപാട്  ആറാട്ട് നടത്തുമ്പോഴും
എന്റെ പ്രാര്‍ത്ഥന ഒന്നുമാത്രം ആയിരുന്നു, പരീക്ഷയില്‍  ജയിക്കണേ  എന്ന്...
സ്വാര്‍ത്ഥതക്കു വേണ്ടി മാത്രം ഉള്ള   പ്രാര്‍ത്ഥന.
കാര്യസാധ്യം മാത്രം ലക്‌ഷ്യം.
കാര്യം സാധിക്കുന്നില്ല എങ്കില്‍, ആ ദേവിയും ദേവനും കഴിവില്ലാത്തവര്‍.
ദൈവങ്ങള്‍ എന്താ നമ്മുടെ വാല്യക്കരാണോ?


****************************************************************

1996 ലെ കൊല്കതയിലെ എദേന്‍ ഗാര്‍ഡന്‍.
ലോക കപ്പു ക്രിക്കെടിന്റെ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം.രാമാ രാവണയുദ്ധം.
വിനോദ് കാംപ്ളി എന്ന ശുദ്ധനും ലോലനുമായ മനുഷന്‍,
അവിടെത്തെ പുല്ചെടികളെയും മന്‍തരികളെപോലും
നനയിപിച്ചുകൊണ്ട് കരഞ്ഞു കയറിയ ദിവസം.
അന്ന്  ഞാന്‍  രാമനുവേണ്ടി  പ്രാര്‍ത്ഥിച്ചു..
രാമന്റെ ജയത്തിനു വേണ്ടി പാടി...
ഞങ്ങളുടെ കരയിലെയും അയല്‍ ദേശങ്ങളിലേയും
ദൈവങ്ങള്‍ക്ക് മുഴുവന്‍ നേര്‍ച്ചകള്‍ നേര്‍ന്നു...
പക്ഷെ ഒരു ശിവതാണ്ടവത്തോടെയുള്ള   രാവണന്റെ ജയം കാണേണ്ടി വന്നു...
എന്നെ  ആരും ശ്രവിച്ചില്ല, ശ്രദ്ധിച്ചില്ല...

ഞങ്ങള്‍ ഇങ്ങനെ പ്രാര്തിച്ചതുപോലെ, അവരുടെ നാട്ടിലും ആളുകള്‍ പ്രാര്‍ഥിചിട്ടുണ്ടാവില്ലേ?
കരഞ്ഞു കേണുട്ടുണ്ടാവില്ലേ?
അങ്ങനെയെങ്കില്‍ അവരുടെ പ്രാര്‍ത്ഥനകള്‍ മാത്രമേ ദൈവം കേട്ടിണ്ടുവ്ള്ളോ ?
അത്തരത്തില്‍ ദൈവം ആളുകളെ തരം തിരിക്കുമോ?
അല്ലെങ്കില്‍ അര്‍ത്ഥനയുടെ നിരവചനം എന്താണ്?
*******************************************************************

 കൊറ്റന്‍കുളങ്ങര ദേവിയില്‍ നിന്നും കുറച്ചും കൂടി വ്യതിസ്ഥ ആയിരുന്നു
അറക്കല്‍അമ്മ  എന്ന കണ്ടംകാളി ദേവി.
ഇവിടെ രണ്ടാളുകള്‍ എടുക്കുന്ന ജീവതക്ക് പകരം,
ഒരാളുമാത്രം തലയിലേറ്റുന്ന "മുടി" ആയിരുന്നു ഉത്സവ നാളുകളിലെ എഴുന്നള്ളിപ്.
തടിയില്‍ കൊത്തി നിറം കൊടുത്ത നാരിരൂപങ്ങള്‍.
നീണ്ട ദംഷ്ട്രകള്‍ പേടിപെടുതുമാര്‍  തെളിഞ്ഞു കാണാം
രക്തംകിനിയുന്ന കണ്ണുകള്‍...
നോട്ടത്തിലെ ആ രൌദ്രത തന്നെ നമ്മളെ പേടിപെടുത്തും......
പലനിറങ്ങള്‍ ചാര്‍ത്തിയ രൂപം...
"മുടി" തലയിലെറ്റുംപോല്‍, ആ ആളിന്റെ കൈകളിലോന്നില്‍  അല്പം നീളമുള്ള ഒരു ശൂലവും കൂടി നല്‍കും.
വെള്ള മുണ്ടിനുമേല്‍ ചുമന്ന പട്ടു ഉടുത്, ശൂലവും കൈയില്‍ ഏന്തി,
തലയില്‍ മുടിയുമായി, ആ നീണ്ട മീശയുള്ള കോമരം വലം വെയ്കുംപോള്‍...
ചെണ്ടമേളം പല കാലങ്ങള്‍ മാറും...
പാട്ടുകാര്‍  ഉറക്കെ തോറ്റം   പാടും...
മണികിലുക്കി ഉറഞ്ഞു തുള്ളുന്ന മാടസ്വമി, ദേവിക്ക് അകമ്പടി ആയി നില്‍ക്കും.
ഉടവാള്‍ കറക്കി, ചിലങ്ക കുലുക്കി വെളിച്ചപാട് എവ്വരെയും നോക്കി അനുഗ്രഹിക്കും..
കേട്ട് നില്‍ക്കുന്ന, കണ്ടു നില്‍ക്കുന്ന നമ്മുടെ ശരീരത്തെ രോമങ്ങള്‍ പോലും എഴുന്നേറ്റു  നില്‍ക്കും, ഭയ ഭക്തി ബഹുമാനത്തോടെ...
കാണിക്ക  നേര്‍ന്നത്  സമര്പിക്കാന്‍ മറന്നുപോയാല്‍, ചോതിച്ചു വാങ്ങുന്ന ദേവി.
നേദിച്ച   അമ്പറ ദ്രവ്യങ്ങളില്‍  കുറവ് വന്നാല്‍, ആവിശ്യപെടുന്ന ദേവി...
അതായിരുന്നു എന്റെ മുന്നിലെ അറക്കലമ്മാ  എന്ന ദേവി രൂപം.

ഒരു വേനലവധിയിലെ  എരിയുന്ന മേടമാസം.
കൂട്ടുകാരുമൊത് കൊയ്തുകഴിഞ്ഞ വയലില്‍, കളിച്ചുകൊണ്ടിരിക്കെ...
കൂട്ടുകാരനായ പ്രദീപ്‌, അറക്കലെ മുടിയെഴുന്നള്ളിപു പോലെ,
അടുക്കളയില്‍ നിന്നും ഒരു മുറം എടുത്തു തലയില്‍ വെച്ച്, കൈയില്‍ ഒരു ചിരട്ട തവിയുമായി,
തുള്ളാന്‍ തുടങ്ങി. കൂടെ ഉണ്ടായിരുന്നവര്‍, പോട്ടിദ്രവിച്ച പാട്ടകള്‍ ചെണ്ടയുമാക്കി.

അന്ന് വൈകുംന്നേരം ആയപോഴേക്കും, പ്രദീപിന്റെ ദേഹം മുഴുവന്‍ ചൂടുകൊണ്ട് പൊങ്ങി.
പനി പിടിച്ചു കിടപ്പിലായി.
മുടിയെഴുന്നള്ളതിനെ കളിയാക്കിയതിനുള്ള ശിക്ഷ എന്ന് കൂടെ ഉള്ളവര്‍ അടക്കം  പറഞ്ഞു...
അനുഗ്രഹിക്കാനും സ്നേഹിക്കാനും ഫലസിദ്ധി തരാനും അതോടപ്പം ശിക്ഷ വിധികുകയും ചെയ്യുന്ന ദൈവങ്ങള്‍.
ഞാന്‍ കേട്ട് വളര്‍ന്ന ദൈവങ്ങള്‍...
കണ്ടു വളര്‍ന്ന ദൈവങ്ങള്‍...
***********************************************************************
പ്രഭാത സായന്തന പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധം ആക്കിയ ഒരു പെണ്‍കുട്ടി.
ആലിലകളുടെ നിശബ്ധതയിലൂടെ ഒഴുകി വരുന്ന സുപ്രഭാതം കേട്ട് ഉണരുന്നവല്‍.
പിന്നിയിട്ട ഇടതൂര്‍ന്ന നീണ്ട മുടിയിഴകളില്‍ പ്രണയത്തിന്റെ തുളസികതിര്‍ ചൂടിയവല്‍.
മഞ്ഞ പട്ടു പാവാടയിലെ  ധാവണിയില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.
ചിരിക്കുമ്പോള്‍ ഉള്ളിലേക്ക് കയറുന്ന കവിള്‍ചുഴി, അത് അവളെ കൂടുതല്‍ മനോഹരി ആക്കി.
എന്നും അമ്പലത്തില്‍ പോയിരുന്നവല്‍.
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, വൃതം എടുത്തു കാത്തിരുന്നവള്‍.
ഏഴുവര്‍ഷത്തെ വിഷുവിന്റെ ഓര്‍മ്മകള്‍.
നന്മകള്‍ മാത്രം നേരുന്ന പുലരിയില്‍,   കണ്ണ് തുറക്കുമ്പോള്‍ ,
കണിയായി നിന്നവള്‍.
എനിക്ക് വേണ്ടി മാത്രം എന്ന് കരുതി ഉണര്ന്നവല്‍, ഉറങ്ങിയവല്‍.

ഇരുട്ടുവീണു  തുടങ്ങിയ ഒരു സായന്തനത്തിന്റെ അറുതിയില്‍,
ഞാന്‍ മറ്റൊരാളിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്‌ എന്ന് അവള്‍,
വിഷമരഹിതമായി, എന്റെ ഹൃദയത്തെ മുറിവേല്പിച്ചു പറഞ്ഞപോള്‍,
കള്ളം പറയില്ല എന്ന് വിശ്വസിച്ച കൃഷ്ണ തുളസിയും അവസാനം കള്ളം പറയുക ആയിരുന്നു....
നിര്‍വികാരതയോടെ, ഓര്‍ക്കുന്നു
ഇത്രയും നാളത്തെ പ്രാര്‍ത്ഥനകള്‍, അതെല്ലാം എന്തായിരുന്നു..?
തരം പോലെ പറയാനുള്ളതാണോ പ്രാര്‍ത്ഥനകള്‍?
ആരുടെ പ്രാര്‍ത്ഥന ആണ് ദൈവം കേള്‍ക്കുന്നത്?
സ്വാര്‍ത്ഥത തന്നെയല്ലേ  പ്രാര്‍ത്ഥന.
ലക്‌ഷ്യം നേടാത്ത പ്രാര്‍ത്ഥനകള്‍
പ്രാര്‍ത്ഥനാ ബിംബത്തെയും ചോത്യം ചെയ്യപെടുന്നു...
************************************************************************
" Atmanam rathinam vidhi
Shareeram rathameva tu
Budhim tu sarathim vidhi
Manah pragrahamevacha
Indriyani hayanyahur
Vishayansteshu gocharan
Atmendriya manoyuktam
Bhoktetyahur maneeshinah "
************************************************************

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...