Friday, November 4, 2016

മരം


മരം


ഒരു മരമാണ് ഞാൻ 
ഒറ്റക്കമ്പാർന്നു തീര മണലിൽ വേരു പൂന്തിയ പേരില്ലാ മരം.

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുവെന്നു-
കവി ചൊല്ലിയത് ഓർക്കുമല്ലോ.

മഴ കണ്ടു, വെയിൽ കൊണ്ടു,
കടൽത്തിര കാറ്റുകൾ പലതും കൊണ്ടു.

മരമാണ് ഞാൻ തീരം പുൽകി-
നിൽക്കും മരമാണ് ഞാൻ .

സായന്തനപക്ഷിയുടെ നാമമന്ത്രണം
ഓർമകളിൽ മഞ്ഞപ്പൂവിടർന്നു

തനിച്ചാകുന്നുവെന്നൊരു ഓർമപ്പെടുത്തൽ -
സ്‌മൃതിയറകിൽ കൂടുകൂട്ടി 

കാത്തിരിപ്പു ഞാൻ നിന്നരികിലെത്താൻ-
നിൻകരം പുൽകാൻ,നെറുകയിൽ ചുംബിക്കാൻ 

പൊയ്‌പ്പോയ വസന്തം എന്റെ നെറുകയിൽ ചൂടിയത്-
നിന്റെ മാത്രം കിനാവുകൾ ആയിരുന്നു 

അരികിലില്ലെന്ന തോന്നലിൽ അടരുമെന്ന-
വേദനയിൽ വ്യെഥാ വേപഥുപൂണ്ടു 

ഇല്ലാ, ഇല്ലായെന്ന് ആർത്തുകരയുമ്പോഴും എന്റെ-
വേരുകളിൽ മൂടിയ മണ്ണ് കുതിർന്നിരുന്നു 

ഒളിപതിഞ്ഞു മീട്ടിയ കാറ്റിൽ, തീരം തേടിയ 
തിരകളുടെ അലകളിൽ ഭയവും നിരാശയും 

ദുർബലവും നന്നേ ശൈശവുമായ എന്റെ ചെറു -
വേരുകൾ പൂഴിമണ്ണിൽ പതം തേടി 

ഇലകൾ നഷ്ടപ്പെട്ട്, ശോഭപ്പെട്ട് തനിച്ചായപ്പോഴോ  
കരളിൻകാതലിൽ കറുത്തപൊട്ട് 

കണ്ണുനീരിൽ കുതിർന്ന വേരുകൾ കൂർപ്പിച്ചു,-
മൗനത്തോടെ ഗതിതെറ്റാതെ ആഴ്ന്നു നിന്നു 

ഇല്ലാ, നഷ്ടപ്പെടില്ല ജീവിതമെന്ന വിശ്വാസം, മൂലധനമാണ്.
നാളേക്കുള്ള പുലരിയാണത്.

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...