Monday, September 12, 2011

പോടിമീശക്കാരി


ല നിറങ്ങളിലുള്ള മുത്തുമണികള്‍ കൊരുത്തിട്ട പ്ലാസ്റിക് സ്ലേറ്റും പെന്‍സിലും പച്ചയുമായിട്ടായിരുന്നു അവളുടെ വരവ്.
അച്ഛന്‍ വിദേശത്ത് ആണെന്ന് കാണിക്കാനാവും ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സ്ലേറ്റും പെന്‍സിലും അവള്‍ നെഞ്ചത്തോട്  ചെര്തുവെയ്ക്കും.
 എണ്ണിതിട്ടപെടുത്തുവാന്‍ അറിയില്ലയെങ്കിലും മുത്തുമണികള്‍ വെറുതെ നീക്കി കറക്കികൊണ്ടിരിക്കും.
" എന്റെ അച്ഛന്‍ കൊണ്ട് വന്നതാ.....ഗള്‍ഫീന്ന്.."
അവള്‍ വരുമ്പോള്‍ നല്ല വാസനാസോപിന്റെ  മണം ആയിരുന്നു.
കൈയ്യില്‍ കരുതുന്ന ബ്രൌണ്‍ നിറമുള്ള ചോക്ലേറ്റു കണ്ടു നില്‍ക്കുന്നവരെയും കൊതിപിച്ചുകൊണ്ടിരിക്കും.
നമ്മുടെ വായില്‍ എത്ര വെള്ളം ഊറിയലും ഒന്ന് വേണോ എന്ന് ഒരിക്കലും ചോതിച്ചിട്ടില്ല.
ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണോ  എന്ന് അറിയില്ല, വളരെ വേഗം തന്നെ അവളുടെ പല്ലുകള്‍ കേടു വന്നു കറുപ് നിറമായി തുടങ്ങിയിരുന്നു.
അവള്‍ക്കു നന്നേ നീളം കുറവായിരുന്നു. കൂരി കൂരി  എന്നാണ് അവളെ എല്ലാവരും വിളിച്ചിരുന്നത്‌.
പക്ഷെ ആരും അവള്‍ കേള്കെ വിളിക്കാന്‍ ധൈര്യപെട്ടതുമില്ല.

 കുറെ ഋതുകള്‍ ഞങ്ങള്‍ ആരും ശ്രദ്ധിക്കാതെ കടന്നു പോയി...
ഞങ്ങളെല്ലാവരും അന്ന്  ഹൈ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ  അച്ഛന്‍  ഒരു  സൈക്കിള്‍ വാങ്ങി കൊടുത്തത്.
ചുമന്ന കളറുള്ള ബി എസേ ലേഡി സൈക്കിള്‍.

വഴിയില്‍ ഒരു ടെലിഫോണ്‍ പോസ്ടോ ഇലക്ട്രിക്‌ പോസ്ടോ ഇല്ലാത്ത...
ചെമ്മന്നും  മണലും നിറഞ്ഞ പൈപ്പ് റോഡ്‌ .
ശാസ്താംകോട്ട ശുധജലതടാകത്തില്‍ നിന്നും കൊല്ലം നഗരത്തിലേക്കുള്ള ജലവിതരണ പൈപ്പുകള്‍ അതിലൂടെ ആണ് കടന്നു പോകുന്നത്.
 അങ്ങിങ്ങായി നില്‍ക്കുന്ന   കമ്മുനിസ്റ്റ്‌ പച്ചയും തൊട്ടാവാടി ചെടിയുമല്ലാതെ മറ്റെന്നോം ആ റോഡില്‍ ഇല്ല...
അരികിലായി ചിങ്ങ കൊയ്ത്തിനു വേണ്ടി വിളഞ്ഞു കിടക്കുന്ന നെല്പാടം...
എതിര്‍വശത്ത് ചട്ടമ്പിസ്വാമികളുടെ സമാധി മണ്ഡപത്തില്‍ നിന്നും ഉയരുന്ന പ്രാര്തനാഗീതങ്ങള്‍....

സൈക്ലില്‍ വരുന്ന പോടിമീശക്കാരി...
മുട്ടിനു താഴെയോളം വരുന്ന മഞ്ഞപാവാടയും ഇട്ടു ...
കാലുകള്‍ സൈക്കിള്‍ പെടലില്‍ ചവിട്ടാന്‍ പാടുപെടുന്ന ഒരു പോടിമീശക്കാരി ...
റോഡരികില്‍ നില്‍ക്കുന്ന  തോട്ടാവാടിയെ പോലെ ആണ് ചിലപ്പോള്‍ അവള്‍...
എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍...ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍...
അപ്പോള്‍ നിന്ന് ചിണുങ്ങും......ചിലപ്പോള്‍ ദേഷ്യത്തോടെ തെറി വിളിക്കും...
ഒരുപക്ഷെ അവളെ കൂടുതലും ആലോസരപെടുതിയത്...
ഞങ്ങളുടെ കൂരി കൂരി എന്നുള്ള വിളി ആയിരിക്കണം...

അവളുടെ സൈക്കളിലെ വരവ് കാണാന്‍ നല്ല രസമായിരുന്നു...
സൈക്കിള്‍ ചവിട്ടുന്ന രീതിയാണോ....
അതോ അവളെ കാട്ടിലും വലിപമുള്ള സൈക്കളില്‍  ഒരു കൊച്ചു രാജകുമാരിയെപോലെ അവളുടെ ഇരുപ്പാണോ....
എന്തോ...
ഞങ്ങള്‍ എല്ലാവരും ...സ്കൂളിലെ  ഗേറ്റിനു അരികിലെ ബദാം മരത്തിന്റെ മറവില്‍ ഒളിച്ചിരിക്കും...
"കൂരി കൂരി" എന്ന് വിളിക്കാന്‍...
അവള്‍ക്കു നല്ലതുപോലെ "ഭാഷ" അറിയാമായിരുന്നു...
നാകിനു നല്ല നീളം ഉള്ളതുകൊണ്ടാവും...എവിടെയും ആരെയും തോല്‍പ്പിച്ച് കളയും...
ഞങ്ങള്‍ തമാശയായി പറയാറുണ്ട്...
അവള്‍ വീട്ടില്‍ ചെന്നിട്ടു വേണം....അവളുടെ അമ്മക്ക് തുണി അലക്കാന്‍...
അവളുടെ നാക്ക് പിടിച്ചു മരത്തില്‍ കെട്ടിയാണ് ...അവളുടെ അമ്മ തുണി ഉണക്കുന്നത്...

ഒരു ദിവസം...
ഞങ്ങള്‍ മുന്നേ നടന്നു പോകുമ്പോള്‍...
എവിടെ നിന്നോ.."ഡാ...ഡാ.." എന്നുള്ള വിളി ഒരു രോധനമായി കേള്‍ക്കുന്നു...
തിരിഞ്ഞു നോക്കിയപോള്‍...കൂരി ആണ്....
പൈപ്പ് റോഡിലെ ചെളികുണ്ടില്‍ നിന്നും പതുക്കെ കയറി വരുന്നു...
"എന്താടി കൂരി, നീ എന്തിനാ കരയുന്നെ...?
അവളുടെ ഒരു കൈ അപ്പോഴും സൈക്കളിന്റെ ഹാന്റിലില്‍ തന്നെ ആയിരുന്നു...
"ഒരു തവള'
"തവളയോ"
അപ്പോഴും അവള്‍ കരച്ചില്‍ നിര്തിയിരുന്നില്ല...
"മ് മ് മ് ... ഞാന്‍ സൈക്കിളില്‍ വരുമ്പോള്‍...ഒരു തവള കുറുകെ ചാടി...അതിനെ പേടിച്ചു...സൈക്കിള്‍ തിരിച്ചതാ..."
"തവളെപോലെ അവള്‍ക്കും ഒരു നീളമുള്ള നാകുണ്ട്..പക്ഷെ അവള്‍ക്കു ഈ തവളയെ പേടിയാ.. മാനത്കണ്ണിയെയും   നിനക്ക് പേടിയാണോടി?"

ഞങ്ങള്‍ അവളുടെ സൈക്കിള്‍ പൊക്കി എടുത്തു. തൊട്ടരികിലുള്ള വയലില്‍ കൊണ്ട് പോയി കഴുകി വൃത്തിയാക്കി.
"നിനക്ക് കുളിക്കണോ?...കുറച്ചു ദിവസം ആയി കാണുമല്ലോ.... കുളിച്ചിട്ടു...
അച്ഛന്‍ വന്നപ്പോള്‍ കുളിച്ചു സെന്റ് അടിച്ചതല്ലേ...?
ഇനി കുളിച്ചാല്‍...സെന്റിനെ മണം പോകുമല്ലോ എന്ന് കരുതി കുളിക്കാതെ ഇരിക്കുകയാണ്....അല്ലെ...?
മ് മ് മ് പോയ്കോ..പോയ്കോ..."

അവള്‍ പതുക്കെ സൈക്കിളില്‍ കയറി...ചവിട്ടി തുടങ്ങി....
അല്പം മുന്നോട്ടു നീങ്ങിയപോള്‍...
ഞങ്ങളില്‍ നിന്നും കുറച്ചു ദൂരം ആയപോള്‍, തിരിഞ്ഞു നിന്ന് ഒരു പ്രഭാഷണം...
"പോടാ മരതലയന്മാരെ...
എന്റെ അച്ഛന്‍ അടുത്ത മാസം വരുമെടാ...
നിനക്കൊന്നും ഒരു ചോക്ലാടോ പോടിമുട്ടായി പോലും തരില്ലട....പൊട്ടന്മാരെ....
കൊരങ്ങന്മാരെ...."
നാക്ക് കീഴ്ചിറിമേല്‍ താഴ്ത്തി ശംബ്ദം ഉണ്ടാക്കി ഗോഷ്ടി കാണിച്ചു അവള്‍ പോയി...

ഞങ്ങളുടെ  സ്കൂളിനു മുന്നില്‍ ഇരുവശത്തുമായി...ഉരുട്ടികൊണ്ടു നടക്കുന്ന രണ്ടു പെട്ടികടകള്‍ ഉണ്ടായിരുന്നു...
അബ്ബസിക്കയുടെ കോലുമിട്ടായി കടയും അമ്മുമ്മയുടെ നെല്ലിക്കാ വെള്ളം കടയും....
മൈദാമാവില്‍ പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കുന്ന കോലുമുട്ടായി കാഴ്ച്ചയില്‍ ചൂയിന്ഗം പോലെയിരിക്കും...
അത് അബ്ബാസിക്കയുടെ കടയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....
ഒരു രൂപയ്ക്കു പത്തെണ്ണം.
 പച്ചമുളകും ഉപ്പും കലക്കിയ വെള്ളത്തില്‍ ചെറുനെല്ലിക്ക ഇട്ടതായിരുന്നു അമ്മുമ്മയുടെ സ്പെഷ്യല്‍...
ഇന്റര്‍വെല്‍ ആകുമ്പോള്‍...പിള്ളാരെല്ലാം അബ്ബാസിക്കയുടെ കടയുടെ മുന്നില്ലും അമ്മുമ്മയുടെ കടയുടെ മുന്നിലും കൂടും.
ഒരു ദിവസം ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൊലുമിട്ടായിയും നെല്ലിക്കാ വെള്ളവും കുടിക്കാന്‍ കൊതിയായി...
എന്ത് ചെയ്യും, ആരുടെ കൈയിലും പൈസയില്ല....
അന്നത്തെ ക്ലാസ്സിലെ പണക്കാരി സായിപ്പു എന്ന് വിളിക്കുന്ന ജാസ്മിന്‍ ആണ്...
അവളോട്‌ ചോതിച്ചാല്‍, അവള് തരും...പക്ഷെ...ഇന്നലെയും അവളോട്‌ തന്നയാണ് ചോതിച്ചതും....
പിന്നെ ഉള്ളത്  പൊന്മനയില്‍ നിന്നും വരുന്ന ശ്രികലയാണ്...അവള് നല്ല  സ്നേഹം ഉള്ള കൊച്ചാണ്‌...പക്ഷെ കാശുണ്ടാവില്ല്ല...
അങ്ങനെ ചിന്തിചോണ്ട് നില്‍ക്കുമ്പോഴാണ്...കൂരിയും സബിതയും കോലുമിട്ടായി വാങ്ങി കഴിച്ചോണ്ട് വരുന്നത്....
അവളോട്‌ മാന്യമായി തന്നെ  ചോതിച്ചു...
"ഒരു അമ്പത് പൈസ തരുമോടി...
കോലുമിട്ടായി വാങ്ങനാ...
ഇനി ഞങ്ങള്‍ നിന്നെ കൂരി എന്ന് വിളിക്കതില്ല...
അബ്ബാസിക്കയാണെ സത്യം...
പ്ളീസ്....നീ പൊന്നല്ലേ....
ഞങ്ങളുടെ പൊന്നുമോളല്ലേ....
തങ്കമല്ലേ....തങ്കകുടമല്ലേ....."
അത്രയും ചോതിച്ചിട്ടും പറഞ്ഞിട്ടും അവള്‍ തന്നില്ല....
"എല്ലാ മരതലയാന്മാരും പോയി റോഡുവക്കില്‍ ഇരിക്കട" എന്ന് പഞ്ഞുകൊണ്ട്, മുഖം ഗോഷ്ടികാട്ടി  നടന്നു പോയി...

ഞങ്ങള്‍ പതുക്കെ അവളുടെ പുറകെ നടന്നു...
മൂത്രപുരക്ക് അരികിലൂടെ കഞ്ഞിവേയ്ക്കുന്ന പുരയുടെ പുറകിലെത്തി..
അപ്പോള്‍ അവള്‍ സ്റ്റാഫ്‌ റൂമിന് അടുത്തുള്ള കെട്ടിടത്തിനു  മുന്നിലിരിക്കുന്ന അവളുടെ സൈക്കളില്‍ നിന്നും എന്തോ എടുക്കുക ആയിരുന്നു...
അവള്‍ കാണാതെ ഞങ്ങള്‍ മറഞ്ഞു നിന്ന്...
അവള്‍ അവിടെ നിന്നും പോയ്കഴിഞ്ഞപോള്‍...
ഞങ്ങള്‍ പതുക്കെ അങ്ങോട്ട്‌ നീങ്ങി നിന്ന്...
ഞങ്ങള്‍ മൂന്നുപേരും കൂടി അവളുടെ സൈക്കളിന്റെ കാറ്റ് ഊരിവിട്ടു...
അവിടെ കിടന്ന ചാണകം, ആ സൈക്കിളിന്റെ ഹാന്റിലില്‍ പുരട്ടി...
പ്രതികാരം ചെയ്യാന്‍ പറ്റിയതിനെ സമാധാനം...സന്തോഷം...

ഭിത്തിയോട് ദേഹം ചേര്‍ത്ത് നിര്‍ത്തി പുറകില്‍ സദാനന്തന്‍ സാറിന്റെ  ചൂരലടി കിട്ടുമ്പോഴും...
ചന്തിയിലെ തൊലി പൊട്ടി എന്ന് നിക്കറില്‍ പറ്റിയ ചോര പറഞ്ഞപോഴും വേദന തോന്നിയില്ല...
ഹാന്റിലില്‍ പുരട്ടിയ ചാണകം അവളുടെ മുഖത്തായിരുന്നു പുരട്ടിയത്...

ഇന്ന് ഈ ചാഞ്ഞ വെയിലില്‍ ....
ടാറിട്ടു  വൃത്തിയാക്കിയ പൈപ് റോഡിലൂടെ അനുജത്തിയുടെ സൈക്കിളുമായി പോകുമ്പോള്‍...
ഒരു നിമിഷം...
അവളുടെ മുഖം വീണ്ടും ഓര്‍ത്തുപോയി...
കൂരി നീ ഇപ്പോള്‍ എവിടെ ആണ്...?

No comments:

Post a Comment

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...